2026 മേയ് 7, വ്യാഴാഴ്‌ച

അസ്മാഉൽ ഹുസ്ന അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി

     ആമുഖമായി

'അറിവിൻ്റെ മഹത്വം അറിയപെട്ടതിൻ്റെ മഹത്വത്തിലാണ്. അറിയപെട്ടതില് ഏറ്റവും മഹത്തരമായത് സൃഷ്ടി കർത്തവാണ്. അതിനാൽ അവൻ്റെ നാമങ്ങളെ കുറിച്ചുള്ള അറിവ് വിജ്ഞാനങ്ങളിൽ ഏറ്റവും ഉത്തമമത്രേ.' ഇമാം ഇബ്നുല്അറബിജയുടേതാ ണ് ഉപരിസൂചിത വചനം. 
 
മേലായ റബ്ബിനെ അറിയിച്ചു തരുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനമെന്നതില് യാതൊരു സംശയവുമില്ല. അവനെ അറിയലാണ് പ്രഥമവും പ്രധാനവുമായ കാര്യവും അതിനാണ് കല്പനയുമുള്ളത്.
 
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
 
ആകയാല് അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക... .. (ക്വുർആൻ 47: 19)
 
അല്ലാഹുവിൻ്റെ നമാങ്ങളെകുറിച്ചുള്ള അറിവും അവയു ടെ അർത്ഥത്തിലും ആശയങ്ങളിലുമുള്ള പാണ്ഡിത്യവും, തേട്ടങ്ങള നുസരിച്ചുള്ള കർമ്മവും മനുഷ്യരിൽ അല്ലാഹുവിനോടുള്ള ആദ രവും ബഹുമാനവും സ്നേഹവും നട്ടുവളർത്തും. അവൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയേറ്റുകയും അവൻ്റെ ശിക്ഷയിൽ പേടിജനിപ്പിക്കുകയും ചെയ്യും. അവൻ്റെ അനുഗ്രഹങ്ങളിൽ അവനോടു ശുക്റുള്ള ജീവിതത്തെ അനിവാര്യമാക്കും. തവക്കുൽ അവനിൽ മാത്രവും, മടക്കം അവനിലേക്കു മാത്രവുമായിരിക്കും. ദുആഅ്, ഇസ്തിആനഃ (സഹായതേട്ടം), ഇസ്തിഗാഥഃ(രക്ഷാതേട്ടം), ഇസ്തിആദഃ (അഭയതേട്ടം) നമസ്കാരം, നോമ്പ്, ബലി, നേർച്ച തുടങ്ങി ആ രാധനകള് അവനു മാത്രമാക്കും. അവനോടുള്ള അടിമത്വം സാക്ഷാല്കരിക്കപ്പെടും. അവൻ്റെ മഹത്വത്തിനുമുന്നിൽ ഹൃദയങ്ങള് വിനയപ്പെടുകയും അവൻ്റെ വലിപ്പത്താൽ മനസുകള് സമാധാ നമടയുകയും ചെയ്യും. അവന് മാത്രമാണ് യഥാർത്ഥത്തിൽ ആരാധ്യനെന്നും അവനു യാതൊരുവിധ കൂറുകാരുമില്ലെന്നും മനസാ വാചാ കർമ്മണാ ജീവിതം തെളിയിക്കുകയും ചെയ്യും. വസ്തുത ഇതൊക്കെയായിട്ടും അല്ലാഹുവിനെ അറിഞ്ഞു മനസിലാക്കുന്നതിലും അവനുള്ള അവകാശങ്ങള് അവനു മാത്രം അര്പിക്കുന്നതിലും പല മുസ്ലിംകളിലും തികഞ്ഞ ചില വീഴ്ചകളുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്; വിശുദ്ധക്വുർആൻ ഒന്നിലധികം തവണ ഉണര്ത്തിയ ഒരു യാഥാര്ത്ഥ്യം നോക്കൂ: 
 
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ 
 
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര് കണക്കാക്കിയിട്ടില്ല.... (ക്വുർആൻ 47: 19) 
 
അല്ലാഹുവിൻ്റെ നാമങ്ങളിൽ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളെ അറിഞ്ഞും മൊഴിഞ്ഞും ഇഹ്സ്വാഅ് ചെയ്യുന്നവർക്ക് സ്വർഗപ്രവേശനമുണ്ടെന്നുള്ള തിരുമൊഴി ഇത്തരുണത്തിൽ പ്രസക്തമാകുന്നു. അവ മനഃപാഠമാക്കി യഥാവിധം മൊഴിയുക, അർത്ഥവും തേട്ടവും അറിയുക, അവകൊണ്ട് ദുആയിരക്കുക. ഇതാണ് ഇഹ്സ്വാഅ്. അപ്പോൾ അവ അറിയേണ്ടതിൻ്റെ പ്രധാന്യവും മഹത്വവും അതു കൊണ്ടുള്ള ഫലവും ഇതിലൂടെ തെളിയുന്നു. ഇവകൾ അറിയേണ്ടതിൻ്റെ അനിവാര്യതയെ വർത്തമാന സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നു.
 
അസ്മാഉല്ലാഹ് എന്ന പേരിലാണ് ഈ രചന. അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ തിട്ടപ്പെടുത്തുന്നതിൽ പണ്ഡിതന്മാർക്ക് പലവിധ മാനദണ്ഡങ്ങളും ശൈലികളുമാണുള്ളത്. വിശുദ്ധ ക്വുർആനിലും അല്കുതുബുസ്സിത്തഃയിലും (സ്വഹീഹുല്ബുഖാരി, സ്വഹീഹുമുസ്ലിം, സുനനുഅബീദാവൂദ്, സുനനുന്നസാഈ, സുനനുത്തിര്മുദി, സുനനു ഇബ്നിമാജഃ) വന്നിട്ടുള്ളതും പ്രമാണികരായ പല പണ്ഡിതന്മാരും അല്ലാഹുവിനു സ്ഥിരീകരിച്ചതുമായ നൂറ്റിപതിമൂന്ന് നാമങ്ങളെയാണ് ഇതിൽ വിശദീകരിച്ചിട്ടുള്ളത്. അല്ലാഹുവിൻ്റെ നാമങ്ങളുടെ വിഷയത്തില് അഹ്ലുസ്സുന്നഃയുടെ ആദര്ശമറിയിക്കുന്ന ചില പാഠങ്ങള് ഇതിൻ്റെ തുടക്കത്തില് നല്കിയിട്ടുണ്ട്. അവസാന ഭാഗത്ത് അറബി അക്ഷരക്രമത്തില് ഇതില് പ്രതിപാദിച്ച നാമങ്ങളുടെ അനുക്രമ പട്ടികയും നല്കിയിട്ടുണ്ട്.
 
അബദ്ധങ്ങള് അറിവില്പ്പെട്ടാല് അറിയിച്ചുതരണമെന്നും തെറ്റുകള് തിരുത്തുവാന് സന്നദ്ധമാണെന്നും സവിനയം ഉണർത്തുന്നു. വീഴ്ചകൾ വന്നുപോയിട്ടുണ്ടെങ്കിൽ അല്ലാഹു മാപ്പാക്കട്ടെ.
അല്ലാഹു, അവൻ്റെ വജ്ഹ് തേടിക്കൊണ്ടുള്ള ഒരു പുണ്യമായി ഇതു സ്വീകരിക്കുകയും സ്വര്ഗത്തിലേക്കുള്ള ഒരു സൂക്ഷിപ്പു സ്വത്തായി സംരക്ഷിക്കുകയും ഇതിനാല് അവന് തെറ്റുകള് പൊറുക്കകയും ചെയ്യട്ടേ. അവൻ്റെ ബര്കത്ത് ഇതില് ചൊരിയുകയും ഇതിലൂടെ ഏവര്ക്കും നന്മയേകുകയും ചെയ്യട്ടേ.
 
ആമീന്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ